ഒരു തലകറക്കത്തിന്റെ കഥ
(യഥാർത്ഥത്തിൽ സംഭവിച്ചത്)
ഒരു 35 വയസ്സുള്ള യുവാവ് ഭാര്യയോടും 7 വയസ്സുള്ള കുട്ടിയോടുമൊപ്പം എന്റെ അടുത്തു വന്നിരുന്നു. യൂസഫ് എന്നയാളെ തത്കാലം വിളിക്കാം. പത്തു മിനുട്ടിനുള്ളിൽ അദ്ദേഹത്തിന്റെ ഇയർ ബാലൻസ് പ്രശ്‍നം മാറ്റുവാനും എനിക്ക് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ചരിത്രം ഇങ്ങനെ. രണ്ടര വര്ഷം മുൻപ് വർക്ക് ഷാപ്പിൽ ജോലിക്കു പോയിരുന്നു. സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന കുടുംബം. കുറെ പൈസ കടം വാങ്ങി വിസ സംഘടിപ്പിച്ചു ഗൾഫിൽ പോയി. അറബിയുടെ വീട്ടിൽ അടുക്കളയിലാണ് ജോലി കിട്ടിയത്. അടുത്തദിവസം തന്നെ അടുക്കളയിൽ തല കറങ്ങി വീണു. അറബിയുടെ കുറെ പാത്രങ്ങളും മറ്റും തകർന്നു. അറബി യൂസഫിനെ നാട്ടിലേക്ക് തിരിച്ചയച്ചു. തലകറക്കം കാരണം ജോലിക്കു പോകാനും കഴിയുന്നില്ല. അന്ന് തൊട്ടുള്ള ചികിതസയാണ്. ഒരു കുറവുമില്ല. ചികത്സാ ചെലവിനായി വീട് വിറ്റു. വാടക വീട്ടിൽ താമസിക്കുന്നു. ആറു മാസം മുൻപ് പ്രശസ്തമായ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു പത്തു ദിവസം കിടന്നു. പത്തു ദിവസത്തിന് ശേഷം ഡോക്ടർമാർ പറഞ്ഞു. "താങ്കൾക്ക് അസുഖമൊന്നുമില്ല. വെറും തോന്നലാണ്." അതിനു മാനസിക രോഗ വിദഗ്ധന്റെ ചികിത്സാ ആരംഭിച്ചു. ആറ് മാസമായി ആ ചികിതസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് യൂസഫ് എന്റെ അടുത്ത് വന്നത്. രണ്ടര വർഷം മുൻപ് തന്നെ വന്നിരുന്നെങ്കിൽ അന്ന് തന്നെ എനിക്ക് രോഗം മാറ്റാൻ കഴിയുമായിരുന്നു.
അതുകൊണ്ടാണ് ഇതിവിടെ കുറിക്കുന്നത്.
(യഥാർത്ഥത്തിൽ സംഭവിച്ചത്)
ഒരു 35 വയസ്സുള്ള യുവാവ് ഭാര്യയോടും 7 വയസ്സുള്ള കുട്ടിയോടുമൊപ്പം എന്റെ അടുത്തു വന്നിരുന്നു. യൂസഫ് എന്നയാളെ തത്കാലം വിളിക്കാം. പത്തു മിനുട്ടിനുള്ളിൽ അദ്ദേഹത്തിന്റെ ഇയർ ബാലൻസ് പ്രശ്‍നം മാറ്റുവാനും എനിക്ക് കഴിഞ്ഞു.
അദ്ദേഹത്തിന്റെ ചരിത്രം ഇങ്ങനെ. രണ്ടര വര്ഷം മുൻപ് വർക്ക് ഷാപ്പിൽ ജോലിക്കു പോയിരുന്നു. സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്ന കുടുംബം. കുറെ പൈസ കടം വാങ്ങി വിസ സംഘടിപ്പിച്ചു ഗൾഫിൽ പോയി. അറബിയുടെ വീട്ടിൽ അടുക്കളയിലാണ് ജോലി കിട്ടിയത്. അടുത്തദിവസം തന്നെ അടുക്കളയിൽ തല കറങ്ങി വീണു. അറബിയുടെ കുറെ പാത്രങ്ങളും മറ്റും തകർന്നു. അറബി യൂസഫിനെ നാട്ടിലേക്ക് തിരിച്ചയച്ചു. തലകറക്കം കാരണം ജോലിക്കു പോകാനും കഴിയുന്നില്ല. അന്ന് തൊട്ടുള്ള ചികിതസയാണ്. ഒരു കുറവുമില്ല. ചികത്സാ ചെലവിനായി വീട് വിറ്റു. വാടക വീട്ടിൽ താമസിക്കുന്നു. ആറു മാസം മുൻപ് പ്രശസ്തമായ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു പത്തു ദിവസം കിടന്നു. പത്തു ദിവസത്തിന് ശേഷം ഡോക്ടർമാർ പറഞ്ഞു. "താങ്കൾക്ക് അസുഖമൊന്നുമില്ല. വെറും തോന്നലാണ്." അതിനു മാനസിക രോഗ വിദഗ്ധന്റെ ചികിത്സാ ആരംഭിച്ചു. ആറ് മാസമായി ആ ചികിതസയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് യൂസഫ് എന്റെ അടുത്ത് വന്നത്. രണ്ടര വർഷം മുൻപ് തന്നെ വന്നിരുന്നെങ്കിൽ അന്ന് തന്നെ എനിക്ക് രോഗം മാറ്റാൻ കഴിയുമായിരുന്നു.
അതുകൊണ്ടാണ് ഇതിവിടെ കുറിക്കുന്നത്.